മുന്നറിയിപ്പ്


2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

പാലമരം പൂത്തരാത്രിയില്‍ ( മൂന്നാം ഭാഗം)











(രണ്ടാം ഭാഗത്തില്‍ നിന്നും )
ഇലകള്‍ കാണാത്തപോലെ പുളികള്‍  നിറഞ്ഞുനിന്ന പുളിയുടെ കൊമ്പ് ഏങ്ങനെ നിലം പൊത്തി? ഉത്തരം കിട്ടാത്ത നൂറായിരം ചോദ്യങ്ങളുമായി നീലിയും നളിനിയും അത് കണ്ടു നിന്നു 











(മൂന്നാം ഭാഗം തുടങ്ങുന്നു ...  )





ഒടിഞ്ഞു വീണ പുളിമരത്തിന്‍റെ മുകളിലേക്ക് നീലി നോക്കി ആ കാഴ്ച  കണ്ടു അവള്‍ ഞെട്ടിപോയി ആ പുളിമരത്തിന്‍റെ മുകളില്‍നിന്നും ആകാശംതൊട്ടു നിന്നു അട്ടഹസിക്കുന്ന  അവളുടെ മുത്തശ്ശി ഭാര്‍ഗ്ഗവി. നളിനി ആ കാഴ്ചകണ്ട്‌ ബോദരെഹിതയായി നളിനിയുടെ  അമ്മ ആകാശത്ത് നോക്കി സ്റ്റാച്യു പോലെ നിക്കുകയാണ് .മുത്തശ്ശിയുടെ അട്ടഹാസം എട്ടുദിക്കു പൊട്ടുമാറുഉച്ചത്തില്‍ അവിടെയാകെ മുഴങ്ങിക്കൊണ്ടിരുന്നു, ഒടിഞ്ഞു വീണുകിടന്ന  പുളിമരചില്ലയെ ശക്തമായ കാറ്റ് എടുത്തു അന്ദരീക്ഷത്തില്‍ വെച്ച് നലുവെട്ടം കറക്കി എന്നിട്ട് തൊട്ടടുത്തുള്ള കുളത്തിലേക്ക്‌ വലിച്ചെറിഞ്ഞു. നീലി പിന്നെ ഒന്നും നോക്കിയില്ല അട്ടഹസിച്ചുകൊണ്ട് നില്‍ക്കുന്ന മുത്തശ്ശിയെ നോക്കി കണ്ണുരുട്ടികൊണ്ടവള്‍  പറഞ്ഞു 

"മുത്തശ്ശി പൊക്കോ പോയിട്ട് നാളെ വാ "

അത്ഭുതം എന്ന്‌ പറയട്ടെ  പറഞ്ഞു തീരും മുമ്പേ ഒരു  ഷാജി കെലാസ് പടം തീര്‍ന്ന പ്രതീതി എല്ലാം ശാന്തം. നളിനിയുടെ  അമ്മ കിണറ്റിന്‍ കരയിലേക്കോടി ഒരു തോട്ടി വെള്ളം കൊണ്ടുവന്നു നളിനിയുടെ മുകത്തോഴിച്ചു

നളിനി ചാടി എണീറ്റ്‌ നിന്നു,

എന്നിട്ട് അതെ സ്പീഡില്‍ വീണ്ടും വീണു,

എന്നിട്ട് മെല്ലെ നൂനിരുന്നു.

അപ്പോള്‍ നീലി അവളെ നോക്കി പറഞ്ഞു  ഹാവു ചത്തിട്ടില്ല ഭാഗ്യം ,

 അപ്പളെ ഞാന്‍ പറഞ്ഞതാ മുത്തശ്ശിയെ തൊട്ടു കളിക്കല്ലേ കളിക്കല്ലെന്നു അനുഭവിച്ചോ.  നീലിയും നളിനിയുടെ അമ്മയും കൂടി നളിനിയെ എടുത്തു വീടിന്‍റെ അകത്തു കൊണ്ട് കിടത്തി. അപ്പോളേക്കും നേരം വൈകി തുടങ്ങിയിരുന്നു സൂര്യന്‍ നല്ല ചുകപ്പു നിറത്തില്‍ അങ്ങ് പടിഞ്ഞാറു സൈന്‍ ഔട്ട്‌ ചെയ്യാന്‍ വെമ്പി നില്‍ക്കുന്നു.  നീലി പറഞ്ഞു നളിനീടെഅമ്മേ എന്നാ ഞാന്‍ പോകുവാ ഇനിയും  വൈകിയാല്‍ വീട്ടില്‍  ചെല്ലുമ്പോള്‍ ഇരുട്ടും 

അവള്‍ അവിടെ നിന്നു യാത്ര പറഞ്ഞിറങ്ങി. തിരിച്ചു വരുന്ന വരുന്ന വഴികളില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ എന്തെല്ലാമാണെന്ന് അവള്‍ക്ക് നല്ലപോലെ അറിയാരുന്നു, അവളുടെ മുത്തശ്ശി പറഞ്ഞു കൊടുത്തിട്ടുള്ള മന്ത്രങ്ങള്‍ ആയിരുന്നു നീലിയുടെ   ശക്തി. ആ പൂപ്പാടങ്ങള്‍ക്ക്  ഇടയിലൂടെ അവള്‍ വേഗത്തില്‍ നടന്നു കൊണ്ടിരുന്നു ഏതാനും നിമിഷങ്ങള്‍ക്കകം അവിടെ മൊത്തം ഇരുട്ടിനാല്‍ മൂടപെടും പക്ഷെ  നീലി  ഭയന്നില്ല ഇരുട്ട് അവള്‍ക്ക് അന്യമല്ല പകലിനെക്കാള്‍ കൂടുതല്‍ രാത്രി ഇഷ്ട്ടപെടുന്നവള്‍ക്ക് എന്ത് ഇരുട്ട് എന്ത് ഭയം. അങ്ങനെ നീലി  ആ വഴിയുടെ പകുതി ഭാഗം പിന്നിട്ടു.

 വീണ്ടു പലപ്പൂവിന്‍റെ  മണം അവളുടെ സിരകളിലേക്ക് നിറഞ്ഞു, നടത്തത്തിനു വേഗം കൂടി എത്രയും പെട്ടന്ന് ആ പാലമരചുവട്ടിലെത്താന്‍ നീലിയുടെ  മനസ് തുടിച്ചു പക്ഷെ എവിടെനിന്നോ  കരിമ്പൂച്ചകളുടെ കരച്ചിലും, കുറുക്കന്‍റെ ഓരി ഇടലുകളും, മൂങ്ങകളുടെ  ചിറകടി ശബ്ദവും , അവളെ അലോസര പെടുത്തികൊണ്ടിരുന്നു. അങ്ങകലെ തന്‍റെ വീട്ടിലെ റാന്ധല്‍ വിളക്കിലെ വെളിച്ചത്തിലേയ്ക്കു അവള്‍ അടുത്ത് കൊണ്ടിരുന്നു വീടിന്‍റെ വാതലില്‍ തന്നെയും പ്രതീക്ഷിച്ചു നില്‍ക്കുന്ന അമ്മയെ അവള്‍ക്ക് അവ്യക്തമായി കാണാമായിരുന്നു 

വഴിയിലെ പരീക്ഷണങ്ങള്‍ അവസാനിച്ചില്ല പെട്ടന്ന് നീലിയുടെ  കണ്ണുകളില്‍ നിന്നും വീട്ടിലെ വെളിച്ചവും അമ്മയും മറഞ്ഞുപോയി  മുന്നിലുള്ള വഴി നാലായി പിളര്‍ന്നു ശക്തമായ കാറ്റില്‍ ചുറ്റുമുള്ള പൂച്ചെടികള്‍ പിഴുതവള്‍ക്ക്  ചുറ്റും  പറന്നു നടന്നു അവളെ എന്തോ ഒരു ശക്തി ഭൂമിയില്‍ നിന്നും എടുത്തുയര്‍ത്തി. ഇരുട്ടു മൂടി തുടങ്ങിയിരുന്ന ആ സന്ധ്യസമയത്ത്  അവള്‍ക്ക് ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നു 
നീലിയുടെ കഴുത്തില്‍ ഒണ്ടായിരുന്ന മുത്തശ്ശി കൊടുത്ത ഏലസ്സില്‍ അവള്‍ മുറുകെ പിടിച്ചു   മുത്തശ്ശി പറഞ്ഞുകൊടുത്ത  മന്ത്രം ചൊല്ലി   ചൊല്ലി തീരും മുന്നേ നീലി താഴെവീണു അവള്‍ കഴുത്തില്‍ തപ്പി നോക്കി  ഏലസ്സ് കാണുന്നില്ല എന്തോ ഒന്ന് അവളുടെ ശരീരത്തില്‍ വന്നു ആഞ്ഞു ഇടിച്ചു  അവളുടെ  കണ്ണുകളില്‍ വീണ്ടും ഇരുട്ട് പരന്നു 

നീലിയുടെ അമ്മ എന്തോ മുറ്റത്ത്‌ വന്നു വീണ ശബ്ദം കേട്ടാണ് ഉമ്മറത്തേക്ക് ഓടി വന്നത് 
വാതിക്കല്‍ തല തല്ലി വീണു കിടക്കുന്ന നീലിയെ കണ്ടു  അമ്മ ദേവയാനി  ഓടി വന്നു അവളെ എടുത്തുയര്‍ത്താന്‍ ശ്രെമിച്ചു നീലിയുടെ  ദേഹത്ത് ദേവയാനിയുടെ  കൈ പതിച്ചതും നീലി  അലറിവിളിച്ചു ഒരു ഭ്രാന്തിയെ പോലെ അവിടെ കിടന്നുരുണ്ടു ദേവയാനിയുടെ  ശരീരം നീലി  മാന്തിപറിച്ചു. 

അമ്മ ദേവയാനി ഇതുകണ്ട് ഭയന്നില്ല ആ നാട്ടിലെ കൊടികെട്ടിയ മന്ത്രവാദിനി ആയിരുന്ന ഭാര്‍ഗ്ഗവിയുടെ മൂത്തമോള് ദേവയാനിയോടാണ്  നീലിയുടെ  കളി. 

ദേവയാനി ആ കുടിലിനുള്ളിലേക്ക് കയറിപ്പോയി കുറച്ചു ഭസ്മം എടുത്തോണ്ട് വന്നു നീലിയുടെ മുകത്തു എറിഞ്ഞു 

കിടന്ന കിടപ്പില്‍ നീലി ഒരു നാലടി മുകളിലേക്ക് ഉയര്‍ന്നു 

നീലിയുടെ കണ്ണുകള്‍ ചുവന്നു 

മുടികള്‍ കാറ്റത്തു പറന്ന് കളിച്ചു ..



അടുത്ത ഭാഗം മുതല്‍ 
നീലി റീ ലോഡഡ്‌


തുടരും ....................

















8 അഭിപ്രായങ്ങൾ:

  1. കോട്ടപ്പുറം സാർ അല്പം സെക്സും സ്റ്റണ്ടും ഒക്കെ ഇടയ്ക്കിടെ കേറ്റിയാൽ സംഗതി കലക്കും..

    മറുപടിഇല്ലാതാക്കൂ
  2. പോപ്പി മോനെ കാത്തിരുന്ന് കാണു ആരെയും നിരാശപ്പെടുത്തില്ല

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ